Nov 7, 2010

ജനങ്ങളുടെ വോട്ടും വാങ്ങി സിംഹാസനസ്ഥനായ അല്ലയോ ശ്രീ ശ്രീ കെ വി തോമസ്‌ മഹാരാജാവേ....

Share




നങ്ങളുടെ വോട്ടും വാങ്ങി സിംഹാസനസ്ഥനായ അല്ലയോ ശ്രീ ശ്രീ കെ വി തോമസ്‌ മഹാരാജാവേ...
ഇതിനിടെ, എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ അങ്ങയുടെ മഹത്തായ പ്രസ്താവനകള്‍ കേട്ടു. ഇന്നലെ മരണമടഞ്ഞ പെണ്‍കുട്ടിയുടെ മുഖം ഇപ്പോഴെങ്കിലും - അവളുടെ മരണ വാര്‍ത്തയുടെ സമയത്തെങ്കിലും താങ്കള്‍ കണ്ടിട്ടുണ്ടോ? പെണ്‍കുട്ടിയുടെ പിതാവ് മൂന്നു വര്ഷം മുന്‍പ് മരിച്ചു പോയതും എന്‍ഡോ സള്‍ഫാന്‍ കാരണമാണ്. അവളുടെ ഒരനുജനുള്ളതും ഇതേ കാരണത്താല്‍ രോഗബധിതനാണ്. എന്‍ഡോ സള്‍ഫാന്‍ കാരണം രോഗ ബാധിതരായ ഒരു കുടുംബത്തിലെ മൂന്നു പേര്‍. പെണ്കുട്ടിയടക്കം രണ്ടു പേര്‍ മരണമടഞ്ഞു. അതുപോലെ നരകയാതന അനുഭവിക്കുന്ന നൂറുകണക്കിന് മനുഷ്യ ജന്മങ്ങള്‍ ഇന്നും അവിടെ മരിച്ചു ജീവിക്കുന്നുണ്ട് എന്ന് താങ്കള്‍ക്കറിയാമോ. താങ്കള്‍ക്കിതൊന്നും അറിയേണ്ടല്ലോ. പാവപ്പെട്ടവന്‍ ഇവിടെ ചത്തൊടുങ്ങിയാല്‍ താങ്കള്‍ക്കെന്ത് അല്ലെ??

താങ്കള്‍ ഒരു ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയല്ലേ സാര്‍. ഒരു സമൂഹം മുഴുവന്‍ വര്‍ഷങ്ങളായി എന്‍ഡോ സള്‍ഫാന്‍ എന്ന മാരക കീടനാശിനി കാരണം ദുരിതമനുഭാവിക്കുമ്പോഴും, കീടനാശിനികള്‍ എന്നത് വിഷമാണെന്നും, അത് ശരീരത്തില്‍ ചെന്നാല്‍ കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ ഉണ്ടാകുമെന്നും തിരിച്ചറിയാന്‍ പോലും വെളിവില്ലാ എങ്കില്‍, താങ്കള്‍ ആര്‍ക്കുവേണ്ടിയാണ് എന്തിന് വേണ്ടിയാണ് സിംഹാസനത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്നത്. മഹാരാജ്യത്തെ - കേരളത്തിലെ പട്ടിണിപ്പാവങ്ങളായ പ്രജകള്‍ക്ക് വേണ്ടിയാണ് താങ്കള്‍ അവിടെ ഇരിക്കുന്നത് എന്ന് കരുതാന്‍ തീരെ ന്യായമില്ല. അങ്ങിനെ എങ്കില്‍ താങ്കള്‍ ഇത്രയും തരം താണ - വിലകുറഞ്ഞ പ്രസ്താവന ഇറക്കില്ലായിരുന്നല്ലോ.

എന്‍ഡോ സള്‍ഫാന്‍ എന്ന മാരക കീടനാശിനി, ഹെലിക്കോപ്ടര്‍ ഉപയോഗിച്ച് ആകാശത്ത് നിന്നും തളിച്ചാല്‍ അത് അരുവിയിലും, പുഴയിലും, കുളത്തിലും,കിണറിലും പതിക്കുമെന്നും, അവയെല്ലാം വിഷമയമാകും എന്നും അത് മനുഷ്യ ശരീരത്തില്‍ എത്തിയാല്‍ മാരക രോഗങ്ങള്‍ ഉണ്ടാകും എന്നും മനസ്സിലാക്കാനുള്ള സാമാന്ന്യബോധമില്ലാതിരിക്കാന്‍ മാത്രം താങ്കള്‍ക്കു തലയ്ക്കു വെളിവില്ലാതായിപ്പോയതല്ല, ഇത് താങ്കള്‍ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തിന്റെ കൂടി അജണ്ട ആണ് എന്നും ഇവിടുത്തെ പ്രജകള്‍ കരുതിയാല്‍ അത് തെറ്റാണെന്ന് പറയുന്നതെങ്ങിനെ സാര്‍?? ഇനി അതല്ല, താങ്കള്‍ നേരത്തെ പറഞ്ഞതുപോലെ എന്‍ഡോസള്‍ഫാന്‍ അടക്കമുള്ള കീടനാശിനികള്‍ രോഗകാരണമാകുന്നില്ല എന്നാണു താങ്കളുടെ കണ്ടുപിടുത്തമെങ്കില്‍ ഇവയെല്ലാം താങ്കളുടെയും താങ്കളുടെ കൂട്ടാളികളുടെയും ഭക്ഷണത്തില്‍ കൂടി ഉള്‍പ്പെടുത്താന്‍ ദയവുണ്ടാകുമോ?? ചുരുങ്ങിയ പക്ഷം, താങ്കളുടെ വീട്ടുവളപ്പിനു ചുറ്റും എന്‍ഡോസള്‍ഫാന്‍ തളിക്കുന്നു എങ്കില്‍ താങ്കള്‍ അതിനു എതിര് പറയുമോ സാര്‍? പറ്റുമെങ്കില്‍ താങ്കള്‍ നേരിട്ട് പോയി കാണണം 'കേരളത്തിലുള്ള കാസര്‍ഗോഡ്‌ ജില്ലയിലെ' എന്‍ഡോ സള്‍ഫാന്‍ ദുരിത ബാധിത പ്രദേശങ്ങള്‍.... എന്നിട്ട് പറയണം സാര്‍, മുന്‍പ് പറഞ്ഞ വാക്കുകള്‍ ഒരുവട്ടം കൂടി.... കഴിയുമോ താങ്കള്‍ക്ക്...????

Read more...

Aug 21, 2010

ചില പഴയ ഓണപ്പാട്ടുകള്‍

Share

ചില പഴയ ഓണപ്പാട്ടുകള്‍

ഗാനം -: ഉത്രാടപൂനിലാവേ വാ...





ഗാനം -: ഒരുനുള്ളു കാക്കപൂ...




ഗാനം -: വില്ലിന്മേല്‍ താളം കൊട്ടി...





ഗാനം -: പറനിറയേ പൊന്നളക്കും...





ഗാനം -: ഓടക്കുഴല്‍വിളികേട്ടിന്ന് .... ...





ഗാനം -: ഓണം വന്നല്ലോ പൊന്നോണം...





ഗാനം -: മലയാളനാടിന്‍ കവിതേ...





ഗാനം -: ഓണത്തപ്പനെഴുന്നള്ളും നേരത്തൊരു...





ഗാനം -: തുമ്പി തുള്ളാന്‍ വാ പെണ്ണാളേ...





ഗാനം -: കാര്കുഴലീ കരിങ്കുഴലീ...





ഗാനം -: നങ്ങേലീ നാടെല്ലാം...




Read more...

Mar 5, 2010

Kerala Budget Speech 2010-2011

Share

Dr. T.M. Thomas Isaac, Minister for Finance presented the State Budget 2010-11 in the Kerala Legislative Assembly on 05/03/2010. Please click on the links below to download the related documents.


Download Links

Kerala Budget Speech 2010-2011 Malayalam (Pdf)

Kerala Budget Speech 2010-2011 English (Pdf)




Kerala Budget Speech 2010-2011 English




Kerala Budget Speech 2010-2011 Malayalam

Read more...

Feb 2, 2010

ആളെ കൊന്നും പ്രചാരം കൂട്ടുന്ന മാധ്യമങ്ങള്‍

Share

മലയാളിയുടെ മനസ്സിനെ, അവന്റെ ചിന്തകളെ ഒരു പരിധിവരെ എങ്കിലും കുറെ കാലമായി നിയന്ത്രിക്കുന്നത്‌ പത്രങ്ങളും ചാനലുകളും അടങ്ങുന്ന മാധ്യമങ്ങളാണ്. എന്ത് കഴിക്കണം, എങ്ങിനെ നടക്കണം, എന്ത് ചെയ്യണം എന്നൊക്കെ മാധ്യമ വര്‍ഗത്തെ നോക്കിയാണ് ശരാശരി മലയാളി പഠിക്കുന്നത്. മനുഷ്യന്റെ സ്വകാര്യതയും പ്രതികരണ ശേഷിയും മറ്റുള്ളവര്‍ക്ക് മുന്നില്‍ ആഭാസമായി ചിത്രീകരിച്ചു പ്രചാരണം കൂട്ടുന്ന മാധ്യമ സംഘം പലപ്പോഴും നമ്മുടെ മുന്നില്‍ വിളമ്പുന്നത് അസത്യങ്ങള്‍ വേവിച്ചു തന്നെയാണ്. ഒരുളുപ്പുമില്ലാതെ ഏറ്റവും മുന്നില്‍ ഞാന്‍ എന്ന രീതിയില്‍, മത്സരിക്കുകയാണ് മലയാളത്തിലെ പല മാധ്യമങ്ങളും. അതിനായി, ധാര്‍മ്മികതയുടെ അംശം പോലുമില്ലാത്ത വിവരണങ്ങളും, കണ്ടാല്‍ മാനസികമായി തകര്‍ന്നു പോകുന്ന വിഷ്വലുകളും നമ്മുടെ മനസ്സിലേക്ക് തിരുകി കയറ്റുന്നു. പലപ്പോഴും പല കാര്യങ്ങളും അവനവന്റെ രാഷ്ട്രീയത്തിനും സ്ഥാപിത താല്പ്പര്യതിനുമാനുസരിച്ചാണ് മാധ്യമങ്ങളില്‍ നിറയുന്നത്.

ഇന്നിതാ ഉച്ചയ്ക്ക് ഒന്നേകാലോടെ മലയാളത്തിലെ മുന്‍നിര മാധ്യമങ്ങള്‍, കൊച്ചിന്‍ ഹനീഫ അന്തരിച്ചു എന്ന് പറഞ്ഞു ആഘോഷം തുടങ്ങിയിരിക്കുന്നു. ചന്ദ്രനില്‍ വരെ റിപ്പോര്ട്ടര്മാരുണ്ട് എന്ന് ഭാവിക്കുന്ന ഇവരില്‍ പലരും, ഇത്തരത്തില്‍ ഒരു വാര്‍ത്ത പുറത്തിറക്കുമ്പോള്‍ അതില്‍ എത്രമാത്രം സത്യമുണ്ട് എന്ന് കണ്ടെത്തേണ്ടിയിരുന്നു. അതെങ്ങിനെ, കാര്യങ്ങള്‍ ഒക്കെ അന്വേഷിക്കുമ്പോഴേക്കും മറ്റുള്ള ചാനലില്‍ വാര്‍ത്ത‍ വന്നാല്‍ പിന്നെ എന്തോന്ന് ചാനല്‍ എന്തോന്ന് പത്രം അല്ലെ. മനോരമ ന്യൂസില്‍ ഉച്ചയ്ക്ക് ഒന്നേ പതിനഞ്ചുമുതല്‍ ഇരുപതു മിനുട്ടോളം കൊച്ചിന്‍ ഹനീഫ അന്തരിച്ചു എന്ന ഫ്ലാഷിനോടൊപ്പം അദ്ധേഹത്തിന്റെ ചരിത്രം. ഏഷ്യാനെറ്റ് ന്യൂസിലും അതുപോലെ തന്നെ... ഒരു പരസ്യം കഴിഞ്ഞു വന്നപ്പോഴേക്കും പെട്ടെന്ന് എല്ലാം നിശബ്ദം. അടുത്ത ഫ്ലാഷ്, കൊച്ചിന്‍ ഹനീഫ അതീവ ഗുരുതരാവസ്ഥയില്‍. കൊച്ചിന്‍ ഹനീഫ 'വീണ്ടും മരിച്ചത് കൊണ്ട്' ഇവന്മാര്‍ രക്ഷപ്പെട്ടു. ആ നാണക്കേടില്‍ നിന്നും തല്‍ക്കാലം രക്ഷപ്പെട്ടു. അങ്ങിനെ അല്ലായിരുന്നെങ്കില്‍ അദ്ധേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അദ്ധേഹത്തെ സ്നേഹിച്ചിരുന്ന പതിനായിരങ്ങള്‍ക്കും ഉണ്ടായ മനോ വേദനയ്ക്ക് ആര് സമാധാനം പറയും. നാഴികയ്ക്ക് നാല്‍പ്പതുവട്ടം, മലയാളത്തില്‍ ഏറ്റവും മുന്നില്‍ ഞങ്ങള്‍ എന്ന് വീമ്പിളക്കുന്ന ഇവരുടെ ഈ മത്സരമൊക്കെ എന്ന് തീരുമോ ആവോ?

മനോരമയുടെയും മാതൃഭൂമിയുടെയും ഓണ്‍ ലൈന്‍ പതിപ്പിലും കൊച്ചിന്‍ ഹനീഫ മരിച്ചതായി വിശദമായ വാര്‍ത്ത. ബ്രൌസര്‍ ഒന്ന് റിഫ്രെഷ് ചെയ്തപ്പോളെക്കും വാര്‍ത്തയില്ല.
ചിത്രങ്ങളില്‍ ക്ലിക്കിയാല്‍ വലുതായി കാണാം



പണ്ട് ചാനലുകളൊക്കെ ഇത്ര വ്യപകമാകുന്നതിന് മുന്‍പ്, നടന്‍ തിലകന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഒരു പത്രമുത്തശ്ശി അദ്ധേഹത്തിന്റെ ചരിത്രം പ്രിന്റ്‌ ചെയ്യാനായി അദ്ധേഹത്തിന്റെ മരണവും പ്രതീക്ഷിച്ചു കാത്തുകെട്ടി കിടന്ന കാര്യം തിലകന്‍ തന്നെ പിന്നീട് പറഞ്ഞതോര്‍ക്കുന്നു. ഇനി എന്തൊക്കെ കാണണം.

പ്രീയ താരത്തിന് ആദരാഞ്ജലികള്‍

Read more...